കുട്ടികൾ കടുത്ത പ്രവൃത്തികളിലേക്ക് തിരിയുന്നത് തടയാൻ നടപടികൾ ആവശ്യം

തിരുവനന്തപുരം: 'കോവിഡ് കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം' എന്ന വിഷയത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജനൽ ഔട്ട്റീച്ച് ബ്യൂറോ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചു. േപ്രക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടിയായി, 'കുട്ടികളെ ചേർത്ത് പിടിക്കുക, വീടിനുള്ളിൽ തന്നെ അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുക, എല്ലാ ദിവസവും എല്ലാവരും കൂടി ഒരുമിച്ച് ചെലവിടാൻ സമയം കണ്ടെത്തുക, വീട്ടുജോലികളിൽ കുട്ടികളെ പങ്കാളികളാക്കുക, അവരെ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കുക, കുട്ടികളുടെ പ്രശ്നങ്ങൾക്ക് മാതാപിതാക്കൾ ക്ഷമയോടെ കാതുകൊടുക്കുക' തുടങ്ങിയവ ശീലിക്കാവുന്നതാണെന്ന് അപർണ വിശ്വനാഥ് പറഞ്ഞു. റീജനൽ ഔട്ട്റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ.എ. ബീന ഫേസ് ബുക്ക് ലൈവ് നിയ്രന്തിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആർ.ഒ.ബി സംഘടിപ്പിച്ച മൂന്നാമത്തെ ഫേസ് ബുക്ക് ലൈവ് പരിപാടിയായിരുന്നു ഇത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.