ആദ്യ ഉത്തരവ് അട്ടിമറിച്ചതായി ആക്ഷേപം പാലക്കാട്: സിവിൽ സപ്ലൈസ് വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം തിരുത്തി. ഇതോടെ പഴയ ലിസ്റ്റ് അട്ടിമറിച്ചതായി ആക്ഷേപമുയർന്നു. ജൂലൈ 17നാണ് മണിക്കൂറുകൾക്കകം രണ്ട് ഉത്തരവിറക്കിയത്. 14 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയും 12 ജീവനക്കാരെ സിവിൽ സപ്ലൈസിൽനിന്ന് സപ്ലൈകോയിലേക്ക് മാറ്റിയും ആറ് ജീവനക്കാരെ സപ്ലൈകോയിൽനിന്ന് സിവിൽ സപ്ലൈസിലേക്ക് തിരികെ നിയമിച്ചും 17 ജീവനക്കാരെ സ്ഥലംമാറ്റിയുമാണ് ആദ്യ ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ മാതൃവകുപ്പിൽനിന്ന് സപ്ലൈകോയിലേക്ക് മാറ്റിയ ജീവനക്കാരനെ രണ്ടാമത് ഇറക്കിയ ഉത്തരവിൽ മാതൃവകുപ്പിൽ തന്നെ നിലനിർത്തി. ആദ്യ ഉത്തരവിൽ സ്ഥലംമാറ്റമില്ലാത്ത ചില ജിവനക്കാർ രണ്ടാം ലിസ്റ്റിൽ ഉൾപ്പെട്ടു. രണ്ടുപേരെ സപ്ലൈകോയിൽനിന്ന് സിവിൽ സപ്ലൈസ് വകുപ്പിലേക്കും മാറ്റിനിയമിച്ചു. കൃത്യവിലോപത്തിന് തൃശൂരിൽനിന്ന് ഇടുക്കിയിലേക്ക് ഒരുവർഷം സ്ഥലംമാറ്റിയ ഉദ്യോഗസ്ഥനും ഉത്തരവിൽ തൃശൂരിൽ തിരികെയെത്തി. ഭിന്നശേഷിയുള്ള ജീവനക്കാരനെ കൊല്ലത്തുനിന്ന് മലപ്പുറം ജില്ലയിലേക്കാണ് മാറ്റിയത്. പാലക്കാട് ജില്ലയിലെ ഭരണകക്ഷിനേതാവും സർവിസ് സംഘടന ഭാരവാഹിയുമാണ് സ്ഥലംമാറ്റങ്ങൾക്ക് പിന്നിലെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.