തിരുവനന്തപുരം: പൂന്തുറ അടക്കം മേഖലയിലെ രോഗവ്യാപനം സമൂഹവ്യാപനത്തിൻെറ ആദ്യപടിയാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ല. ചില ക്ലസ്റ്ററുകളിൽ സൂപ്പർ സ്പ്രെഡ് ആയിട്ടുണ്ട്. ഉറവിടം അറിയാത്ത രോഗികളും സമ്പർക്കവ്യാപനവും വരുന്നുണ്ട്. ജനം ശ്രദ്ധിക്കണമെന്നും എല്ലാ സുരക്ഷാ മുൻകരുതലും പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ മേഖലകളിൽ പരിശോധന വർധിപ്പിക്കും. ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന നഗരത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപടി എടുക്കും. ആരെയും ബുദ്ധിമുട്ടിക്കൽ സർക്കാറിൻെറ അജണ്ടയല്ല. കഴിയാവുന്ന സൗകര്യം ഉണ്ടാക്കാനാണ് ആഗ്രഹം. ഇൗ ഘട്ടത്തിൽ ചില നിയന്ത്രണം വേണ്ടി വരും. ജനസാന്ദ്രത, രോഗവ്യാപന സാധ്യത, ഇേപ്പാഴത്തെ സ്ഥിതി എന്നിവ െവച്ചാണ് നിയന്ത്രണം. കാസർകോട് കടുത്ത നിയന്ത്രണം വന്നപ്പോൾ പരാതിയുണ്ടായെങ്കിലും അവർ പിന്നീട് പറഞ്ഞത് നിയന്ത്രണം സഹായിച്ചുവെന്നാണ്. ഇവിടത്തെ നിയന്ത്രണവും സഹായിക്കാനാണ്, ബുദ്ധിമുട്ടിക്കാനല്ല. പ്രദേശത്ത് തെറ്റായ പ്രചാരണമുണ്ട്. നിയന്ത്രണം പരമാവധി എങ്ങനെ കുറക്കാമെന്ന് പരിശോധിക്കും. ജില്ല ഭരണകൂടം ഇതിന് നടപടിയെടുക്കും. ചില സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയോട് നിർദേശിച്ചിട്ടുണ്ട്. കടകളിൽ സാധനങ്ങൾ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.