ഇ-ബസ് അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫീസ് -ആർ.എസ്.പി

തിരുവനന്തപുരം: ഇ-ബസ് പദ്ധതിയില്‍ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫീസെന്ന് ആർ.എസ്.പി. സ്പ്രിൻക്ലർ ഡാറ്റ കച്ചവടത്തിന് സമാനമായി െഎ.ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെയാണ് ഹെസ് കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ നടപടിയെടുത്തെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എന്‍.കെ പ്രേമചന്ദ്രൻ എം.പിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുടങ്ങിയ ഫയല്‍ ഗതാഗതമന്ത്രിയെ കാണിച്ചില്ല. പദ്ധതിയോട് വിയോജിച്ച ധന, ഗതാഗത മന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിച്ചുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രി അമിത താല്‍പര്യം കാണിച്ചുവെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന സർക്കാറിൽ നിരവധി അഴിമതികളാണ് നടക്കുന്നത്. പിണറായി സര്‍ക്കാര്‍ ഇപ്പോൾ കാശുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബുദ്ധിപരമായ അഴിമതിയാണ് ഇ- മൊബിലിറ്റി പദ്ധതിയിൽ നടന്നത്. ഇതില്‍നിന്നു സർക്കാർ ഉടന്‍ പിന്മാറണം. പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സംഘടിത നീക്കം നടക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബി.ജെ.പി ആക്ഷേപിച്ച പോലെയാണ് ഇപ്പോൾ ചെന്നിത്തലക്ക് എതിരായ നീക്കം. രമേശിൻെറ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവരും പെങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.