കിളിമാനൂർ: സംഘ്പരിവാർ ഭരണകൂടത്തിനെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികൾ യോജിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സി.പി.ഐ കിളിമാനൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ജി.ആർ. അനിൽ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ. രാജൻ, ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കട്രോൾ കമീഷൻ അംഗം ജെ. വേണുഗോപാലൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോളമൻ വെട്ടുകാട്, ഇന്ദിര രവീന്ദ്രൻ, മനോജ് ബി. ഇടമന, മീനാങ്കൽ കുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. രാജു, പി.എസ്. ഷൗക്കത്ത്, ജില്ല കമ്മിറ്റി അംഗങ്ങളായ പി.ആർ. രാജീവ്, പാട്ടത്തിൽ ഷരീഫ് എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി എ.എം. റാഫി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വെള്ളല്ലൂർ കെ. അനിൽകുമാർ, എസ്. സത്യശീലൻ, വി. സോമരാജക്കുറുപ്പ്, ആർ. ഗംഗ, ടി. താഹ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന സി.പി.ഐ നേതാവ് വാസുദേവക്കുറുപ്പ് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചത്. കെ.ജി. ശ്രീകുമാർ രക്തസാക്ഷി പ്രമേയവും ബി.എസ്. റജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ.എം. റാഫി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.