കരമന-കളിയിക്കാവിള ദേശീയപാതയിലെ കലുങ്ക് തകര്‍ന്നു

അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി പാറശ്ശാല: കരമന-കളിയിക്കാവിള ദേശീയപാതയോരത്തെ കലുങ്ക് തകര്‍ന്നു. ഉദിയന്‍കുളങ്ങരക്കും കൊറ്റാമത്തിനുമിടക്ക് ബി.എസ്.എന്‍.എല്‍ ഓഫിസിനു സമീപത്തെ റോഡിനു കുറുകെയുള്ള തോടിന്റെ കലുങ്കാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഏതോ അജ്ഞാത വാഹനമിടിച്ചാണ് കലുങ്ക് തകര്‍ന്നതെന്ന് സമീപ വാസികള്‍ പറയുന്നു. കലുങ്ക് തകര്‍ന്നത് അറിയാതെ എത്തിയ രണ്ട് ഇരുചക്ര വാഹന യാത്രികര്‍ക്ക് ഇവിടെ വീണ് പരിക്ക് പറ്റിയതായും നാട്ടുകാര്‍ പറയുന്നു. കലുങ്ക് തകര്‍ന്ന വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരുംതന്നെ സംഭവ സ്ഥലത്ത് എത്തിയില്ലെന്നും ആരോപണമുണ്ട്. ചിത്രം : ദേശീയപാതയോരമായ ഉദിയന്‍കുളങ്ങരയിലെ കലുങ്ക് തകര്‍ന്നനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.