അനീഷ്, ബിജു
മണ്ണുത്തി: പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലുക്കര കൃഷ്ണാപുരം പുളിക്കപറമ്പില്‍ വീട്ടില്‍ ബിജു (45), വരടിയം അംബേദ്ക്കര്‍ കോളനി കുണ്ടുകാട് വീട്ടില്‍ അനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരക്കാണ് സംഭവം.
ഫാംപടിയില്‍ ഇരുന്ന് മദ്യപിച്ചിരുന്ന പ്രതികള്‍ വഴിയാത്രക്കാരെ ആക്രമിക്കുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു. പൊലീസിനെ കണ്ടതോടെ ഒരാള്‍ ജീപ്പിെൻറ പിറക് വശത്തെ ചില്ല് തകര്‍ത്തു. മറ്റു രണ്ട്പേര്‍ പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു. സി.ഐ. എം. ശശിധരന്‍പിള്ളയും എസ്.ഐ കെ. പ്രദീപ്കുമാറും ചേര്‍ന്ന് രണ്ടു പേരെ പിടികൂടുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അനീഷിനെതിരെ മോഷണം, കഞ്ചാവ് വിൽപന എന്നിവക്ക് വിവിധ സ്റ്റേഷനുകളില്‍ കേസ് ഉണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.