തൃശൂർ: കുഞ്ഞു ധ്വനി ടീച്ചർ തിരക്കിലാണ്. ഹാജർ വിളിച്ചും പാഠഭാഗങ്ങൾ പറഞ്ഞും വാക്കുകൾ പറഞ്ഞുകൊടുത്തുമെല്ലാം. ഓൺലൈൻ പഠനമാർഗമായ ഗൂഗ്ൾ മീറ്റിനെ അതേ രീതിയിൽ ആവിഷ്കരിച്ച് ശ്രദ്ധേയയാവുകയാണ് വരടിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ധ്വനി. സ്വന്തം ടീച്ചറായ സൂര്യ ടീച്ചറെ അനുകരിച്ചാണ് ധ്വനി വീടിനെ വിദ്യാലയമാക്കി മാറ്റുന്നത്. ധ്വനിയുടെ പഠന വിഡിയോ വൈറലായിരിക്കുകയാണ്.
സഹപാഠികളായുള്ള മറ്റ് കുട്ടികളുടെ ഹാജറെടുത്തും വാക്കുകൾ പറഞ്ഞുകൊടുത്തും പാഠഭാഗങ്ങൾ പറഞ്ഞുമെല്ലാം വീടുതന്നെ വിദ്യാലയമായി മാറ്റുന്ന കാഴ്ച കൗതുകകരമാണ്. ധ്വനിക്കൊപ്പം ഇതേ ക്ലാസിലെ ഇവാൻ ലിൻസണും പഠനത്തിനൊപ്പം കുഞ്ഞു അധ്യാപകരായി മാറി. വിഡിയോ വൈറലായതോടെ നിരവധിയാളുകളാണ് ധ്വനിയെ കാണാനും ഫോണിലും തേടിയെത്തുന്നത്.
പേരാമംഗലം മനയ്ക്കലാത്ത് സുഭാഷിെൻറയും ശ്രുതിയുടെയും മകളാണ് ധ്വനി. വരടിയം ചിറ്റാട്ടുകര ലിൻസെൻറയും സിൻറയുടെയും മകനാണ് ഇവാൻ. കഴിഞ്ഞ ദിവസം പി.ടി.എ യോഗം നടക്കുന്നതിനിടയിലാണ് രക്ഷിതാക്കൾ കുട്ടികളുടെ ഈ അധ്യാപികയെ അനുകരിച്ചുകൊണ്ടുള്ള പഠനരീതി അധ്യാപകർക്ക് അയച്ചുനൽകിയത്. ഇതോടെ വിഡിയോ വൈറലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.