കുന്നംകുളം: വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. കുറുക്കന്‍പാറ മേക്കാട്ടുകുളം വീട്ടില്‍ സുധീപ് (29), കീഴൂര്‍ വാരിയത്ത് വീട്ടില്‍ സുഹൈല്‍ (28) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂണ്‍ 21ന് രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം.
ആര്‍ത്താറ്റ് ഓല്ലേക്കാട്ട് വീട്ടില്‍ അധീപിനെ (24) ആണ് സുഹൃത്തുക്കളുമൊത്ത് ആനായ്ക്കൽ പനങ്ങായിയിൽ ഇരിക്കുന്ന സമയത്ത് ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ യുവാവ് ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്നു പേരടങ്ങുന്ന സംഘമാണ് ബൈക്കിലെത്തി ആക്രമിച്ചത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ലഹരി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.