തദ്ദേശ സ്വയംഭരണ മന്ത്രിയുടെ മണ്ഡലമായ കുന്നംകുളത്തിന് കിഫ്ബിയിലൂടെ ലഭിച്ചത് 400 കോടിയിലധികം രൂപ. കുന്നംകുളം നഗര വികസനത്തിനായി 100 കോടിയാണ് െചലവഴിക്കുക. കുന്നംകുളം ജങ്ഷൻ ഉൾപ്പെടെ റോഡുകൾ വികസിപ്പിക്കും.
നഗരസഭ റിങ് റോഡ് പദ്ധതിക്കായി 82 കോടിയാണ് കിഫ്ബി നൽകുന്നത്. കുന്നംകുളം ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തിയതോടെ വികസനത്തിനായി അനുവദിച്ചത് 97.18 കോടിയാണ്. ഇതിെൻറ രൂപകൽപന പൂർത്തിയാക്കി ആരോഗ്യ ടെക്നിക്കൽ സമിതിക്ക് സമർപ്പിച്ചു. ഒരുകോടി രൂപ വീതം െചലവഴിച്ച് കുന്നംകുളം, അക്കിക്കാവ് രജിസ്ട്രാർ ഓഫിസുകൾ നിർമിച്ച് നൽകിയിട്ട് മാസങ്ങളായി. ഇതോടൊപ്പം ജില്ലയിൽ മറ്റു നാലിടത്തും രജിസ്ട്രാർ ഓഫിസുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ചു.
കാഞ്ഞിരക്കോട്-പാത്രമംഗലം-കീഴ്തണ്ടിലം ഉൾപ്പെടുന്ന വാഴാനിപുഴയുടെ വശങ്ങൾ കെട്ടാൻ 26.5 കോടിയാണ് െചലവഴിക്കുന്നത്. 6.37 കോടി രൂപ െചലവഴിച്ചാണ് കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഈ നിലവാരത്തിലേക്ക് ഉയർത്തുന്നത്. അതിൽ അഞ്ച് കോടി രൂപ കിഫ്ബിയാണ് െചലവഴിക്കുന്നത്. ഇത് അടക്കം മണ്ഡലത്തിലെ വിവിധ സ്കൂളുകളുെട വികസനവും കിഫ്ബിയിൽ ഉൾപ്പെടും.
കിഫ്ബിയുടെ നിർമാണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതാണെന്ന് മണ്ഡലം എം.എൽ.എയായ മന്ത്രി എ.സി. മൊയ്തീൻ വ്യക്തമാക്കി. എല്ലാ ഘട്ടങ്ങളിലും വിദഗ്ധ സമിതികളുടെ പരിശോധന ഉണ്ടാകും. സ്കൂൾ, ആശുപത്രി, റോഡ് നിർമിക്കുമ്പോൾ അനുബന്ധ സൗകര്യങ്ങളും കിഫ്ബി തയാറാക്കുന്ന ഡി.പി.ആറിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾ കർശനമാണെങ്കിലും നിർമാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കും.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.