കുന്നംകുളം: 10 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ നാലുപേർക്ക് അഞ്ചുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. മലപ്പുറം സ്വദേശികളായ ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ് അലി, അലി എന്നിവരെയാണ് തൃശൂര്‍ അഡീഷനല്‍ ജില്ല ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്.
പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2013 ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം. പിക്അപ് വാനില്‍ കൊണ്ടുപോകുന്നതിനിടെ കേച്ചേരി -പന്നിത്തടം റോഡില്‍ കൂമ്പുഴ പാലത്തിനടുത്തുനിന്നാണ് കുന്നംകുളം പൊലീസ് കഞ്ചാവ് പിടികൂടിയത്. കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഇപ്പോഴത്തെ ഇരിങ്ങാലക്കുട എ.സി.പി ബാബു കെ. തോമസ് ആണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
കുന്നംകുളം പൊലീസ് ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർ എം.വി. രാംകിഷോറാണ് പ്രോസിക്യൂഷന് നടപടികൾ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഭിഭാഷകരായ പി.ആര്. വിഷ്ണുദത്തന്, സി.ജെ. അമല്‍, ആസാദ് സുനില്‍ എന്നിവര്‍ ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.