ബിനീഷ്
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ 37 വർഷം കഠിനതടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴസംഖ്യയിൽനിന്ന് 50,000 രൂപ അതിജീവിതക്ക് നൽകാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. വാടാനപ്പള്ളി ബിച്ച് തറയിൽ വീട്ടിൽ ബിനീഷിനെ (34) ആണ് സ്പെഷൽ ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2017 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ഭാര്യയും മക്കളുമുള്ള പ്രതി ഭാര്യയെ ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.