കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ സ്കൂളിന് സമീപത്ത് നിന്ന് കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചെറായി സ്വദേശി നടുമുറി വീട്ടിൽ അക്ഷയ് (24), കോതപറമ്പ് തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് യാസിൻ (20), എറിയാട് പി.എസ്.എൻ കവല പുതിയ വീട്ടിൽ അബ്ദുറഹ്മാൻ (21) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ കഞ്ചാവ് വിൽപനക്കായി കൈവശം വെച്ച കുറ്റത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. അക്ഷയ് നേരത്തേ അടിപിടിക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. അബ്ദുറഹ്മാൻ കൊടുങ്ങല്ലൂർ, മണ്ണുത്തി പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കഞ്ചാവ് കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസുകളിലും പ്രതിയാണ്. ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർമാരായ കെ. സാലിം, സജിൽ, ജൂനിയർ .എസ്.ഐ ജിജേഷ്, എ.എസ്.ഐ ഉമേഷ്, ജി.എസ്.സി.പി.ഒ ജിജിൻ എന്നിവരാണ് അറസ്റ്റ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.