ക്രിസ് ബിബിൻ

ആസ്ട്രേലിയയിലെ വാഹനാപകടം: ചികിത്സയിലിരുന്ന കുട്ടിയും മരിച്ചു

ചാലക്കുടി: ആസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ചാലക്കുടി പോട്ട സ്വദേശിയായ യുവതിയുടെ മകനും മരിച്ചു. പോട്ട നാടുകുന്ന് ചുള്ളിക്കാടൻ ബിബിെൻറ മൂത്ത മകൻ ക്രിസ് ബിബിൻ (എട്ട്) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ബിബിെൻറ ഭാര്യ ലോട്സി (35), രണ്ടര വയസ്സുള്ള മകൾ കാതറൈൻ (ആറ്) എന്നിവർ സംഭവ ദിവസം മരിച്ചിരുന്നു.ജൂലൈ 22ന് പുലർച്ച ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ചിൽനിന്ന് ക്യൂൻസ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ക്രിസ് മരിച്ചത്. ഇളയ ആൺകുട്ടിയും ബിബിനും സുഖം പ്രാപിച്ചുവരുകയാണ്‌.

Tags:    
News Summary - accident in Australia: Child died in treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.