വിവരാവകാശ പ്രകാര മറുപടിയിൽ ധൂർത്തിൻെറ വിവരങ്ങളുണ്ടായിരുന്നു തൃശൂർ: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനക്ക് അവസരമൊരുക്കിയതിൽ ഐ.എൻ.ടി.യു.സിക്ക് വലിയ പങ്ക്. ചിട്ടിയിലും ആസ്ഥാന നവീകരണ പ്രവൃത്തികളിലും ഗുരുതര ക്രമക്കേട് ആരോപിച്ച് നേരേത്ത ഐ.എൻ.ടി.യു.സി തൃശൂർ ജില്ല കമ്മിറ്റി രംഗത്ത് വന്നിരുന്നു. ജില്ല ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് കെ.എസ്.എഫ്.ഇയിലെ ധൂർത്തിൻെറ വിവരങ്ങളുണ്ടായിരുന്നത്. ഈ സർക്കാർ ചുമതലയേറ്റ ശേഷം കെ.എസ്.എഫ്.ഇയുടെ സ്ഥിരനിക്ഷേപ രസീതുകൾ പണയപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി 7,000 കോടി രൂപയിലധികം വായ്പയെടുത്തതായി മറുപടിയിലുണ്ടായിരുന്നതായി ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച സമയത്താണ് പുതിയ കാറുകൾ വാങ്ങിയതും ഓണറേറിയം 20,000 രൂപയിൽനിന്ന് അരലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനിച്ചതും. ആസ്ഥാന മന്ദിര നവീകരണത്തിന് 17 കോടി രൂപ ചെലവിട്ടു. ഇവിടെ സ്ഥാപിച്ച ടെലിവിഷന് 8.06 ലക്ഷം രൂപയാണ് വില. വാടകക്കെട്ടിടങ്ങളിലുള്ള 166ഓളം ശാഖകൾ നവീകരിക്കാൻ ചെലവഴിച്ചത് 22 കോടി രൂപയോളമാണ്. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥന് മൊബൈൽ ഫോൺ ബിൽ മൂന്ന് ലക്ഷത്തിലധികമാണെന്നും അന്ന് ഐ.എൻ.ടി.യു.സി രേഖകൾ സഹിതം പുറത്ത് വിട്ടിരുന്നതായി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ആരോപണ വിധേയമായ ചിട്ടി സംബന്ധിച്ചും വിവരാവകാശ പ്രകാരമുള്ള മറുപടി സംശയത്തിനിട നൽകുന്നതാണ്. അഞ്ച് വർഷംകൊണ്ട് 40,000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പ്രവാസി ചിട്ടിയിൽ രണ്ട് വർഷത്തെ കണക്കിൽ 24 കോടി സലയുള്ള 542 ചിട്ടികളാണ് ആരംഭിക്കാനായതെന്നാണ് വ്യക്തമാകുന്നത്. സ്ഥാപനത്തെ ധൂർത്തിലൂടെയും മറ്റും തകർക്കുന്നെന്ന് തോന്നിയ സാഹചര്യത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ കക്ഷിരാഷ്ട്രീയമില്ല. അനാവശ്യമായ ഒരു സമരംപോലും നടത്തിയിട്ടില്ല. നിരവധി തവണ സർക്കാറിനെയും വകുപ്പിനെയും അറിയിച്ചിട്ടും അവഗണിച്ചെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.