ഗുരുവായൂർ: അധ്യാപകനായി 67 വർഷം പൂർത്തിയാക്കിയ കവി രാധാകൃഷ്ണൻ കാക്കശ്ശേരിയെ പുതുർ സ്മാരക ട്രസ്റ്റ് അധ്യാപകദിനത്തിൽ ആദരിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാൾ അധ്യക്ഷത വഹിച്ചു. ഷാജു പുതുർ ആമുഖപ്രഭാഷണം നടത്തി. മാസ്റ്റർ അറിവ് പകർന്നുനൽകിയ ആയിരക്കണക്കിന് ശിഷ്യരെ പ്രതിനിധാനംചെയ്ത് മുതിർന്ന മാധ്യമപ്രവർത്തകൻ ജനു ഗുരുവായൂർ ഗുരുവന്ദനം നടത്തി. കൃഷ്ണനാട്ടം ആശാൻ മുരളി അകമ്പടി, ഒ.വി. രാജേഷ് എന്നിവർ സംസാരിച്ചു. പടം Gvr teachers day രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പൊന്നാടയും ഉപഹാരവും നൽകി ആദരിക്കുന്നു ഗുരുവായൂർ-പുനലൂർ പാസഞ്ചർ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കത്തയച്ചു ഗുരുവായൂർ: ഗുരുവായൂർ-പുനലൂർ പാസഞ്ചർ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്തയച്ചു. 200 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളാക്കുമ്പോൾ സ്റ്റോപ്പുകളും ട്രെയിനുകളും റദ്ദാക്കുന്ന റെയിൽവേയുടെ തീരുമാനത്തിൽനിന്ന് ഗുരുവായൂർ-പുനലൂർ പാസഞ്ചറിനെ ഒഴിവാക്കണമെന്നാണ് ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുള്ളത്. ഗുരുവായൂരിലേക്കുള്ള ഭക്തജനങ്ങൾക്കും മറ്റ് സാധാരണ ജനങ്ങൾക്കും ആശ്രയമായ ട്രെയിൻ പാസഞ്ചറാക്കി നിലനിർത്തണമെന്നും എക്സ്പ്രസാക്കുന്ന പക്ഷം നിലവിലുള്ള എല്ലാ സ്റ്റോപ്പുകളും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തതിനുശേഷം കഴിഞ്ഞ വർഷം ജൂൺ എട്ടിന് ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി ഗുരുവായൂരിലെ റെയിൽവേ വികസനത്തിന് സർക്കാർ മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത് ടി.എൻ. പ്രതാപൻ എം.പി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.