കൊടുങ്ങല്ലൂർ: കോവിഡ്കാലത്ത് കൈകൾ മാത്രമല്ല ആളുകളെ പൂർണമായി അണുവിമുക്തമാക്കാൻ ഒരു കണ്ടുപിടിത്തം. ഇതോടൊപ്പം കുറഞ്ഞ ചെലവിൽ മികച്ച ട്രാൻസ്പരൻറ് ഷീൽഡ് എന്ന മറ്റൊരു നിർമിതിയുമായി കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയനാകുകയാണ് മുഹമ്മദ് മാഹിൻ എന്ന മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി. പൊതുഇടങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും മറ്റും സ്ഥാപിക്കാവുന്ന വിധത്തിലാണ് സെൻസർ ഘടിപ്പിച്ച സാനിറ്റൈസർ കവാടം രൂപകൽപന ചെയ്തിട്ടുള്ളത്. ഇതിലൂടെ കടന്നുപോകുന്നവരുടെ ശരീരത്തിൽ സാനിറ്റൈസർ സ്പ്രേ ചെയ്യും. അതുവഴി വസ്ത്രങ്ങളെ അണുവിമുക്തമാക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ഈ കവാടത്തിൽ ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന അണുനാശിനി ഉപയോഗിക്കാമെന്നും മാഹീൻ പറഞ്ഞു. സെൻസറിൽ പ്രവർത്തിക്കുന്ന കവാടം ആളുകൾ കടന്നുവരുന്നതനുസരിച്ച് ഓട്ടോമാറ്റിക്കായി അണുനാശിനി സ്പ്രേ ചെയ്യും. 6000 രൂപ ചെലവഴിച്ചാണ് സാനിറ്റൈസർ കവാടം നിർമിച്ചത്. പി. വെമ്പല്ലൂർ എം.ഇ.എസ് ഹയർ െസക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായിരിക്കെ പഠനവൈകല്യമുള്ള കുട്ടികൾക്ക് എഴുത്തിലെ സമ്മർദം കുറക്കുന്ന പേന കണ്ടുപിടിച്ച് ശ്രദ്ധേയനായിരുന്നു. എടവിലങ്ങ് കാര പഞ്ചായത്ത് കുളത്തിന് സമീപം ചീപ്പുങ്ങൽ റഫീഖ്-നസീറ ദമ്പതികളുടെ മകനാണ്. മാഹിൻെറ കോവിഡ്കാല കണ്ടുപിടിത്തങ്ങളെ ഇ.ടി. ടൈസൻ എം.എൽ.എ വീട്ടിലെത്തി വിലയിരുത്തുകയും പ്രശംസിക്കുകയും ചെയ്തു. TK et tisen mla mahin nirmicha face sheild darichappol.jpg ഇ.ടി. ടൈസൺ എം.എൽ.എ മാഹിൻ നിർമിച്ച ട്രാൻസ്പരൻറ് ഫേസ് ഷീൽഡ് ധരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.