അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് താഴ്ന്നതിനാൽ സ്ലൂയിസ് ഗേറ്റ് അടച്ചു. ബുധനാഴ്ച രാവിലെ രണ്ട് മണിക്കൂർ മാത്രമാണ് ഡാമിലെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നത്. ജലനിരപ്പ് 419.20 മീറ്ററിൽ താഴ്ന്നതോടെ വാൽവ് അടച്ചു. ജലനിരപ്പ് ഷട്ടറിേനക്കാൾ താഴെയായതിനെ തുടർന്ന് മുകളിലൂടെ വെള്ളം ഒഴുകുന്നതും നിലച്ചു. രാവിലെ രണ്ടു മണിക്കൂർ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ഈ സമയം അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സൗന്ദര്യത്തികവിൽ എത്തിയിരുന്നു. എന്നാൽ, പെരിങ്ങലിൽനിന്നുള്ള വെള്ളത്തിൻെറ പ്രവാഹം നിലച്ചതോടെ വെള്ളച്ചാട്ടങ്ങൾ ശുഷ്കമായി. വൈകീട്ട് ആയപ്പോഴേക്കും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് താഴ്ന്നു. സ്ലൂയിസ് ഗേറ്റ് തുറക്കുന്നത് കാണാൻ മന്ത്രി എ.സി. മൊയ്‌തീനും കലക്ടർ എസ്. ഷാനവാസും എത്തി. റൂറൽ എസ്.പി. വിശ്വനാഥ്, പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ്, േബ്ലാക്ക് വൈസ് പ്രസിഡൻറ് വിജു വാഴക്കാല, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരും എത്തി. ഡാമിൻെറ ഷട്ടറുകൾ നാളുകളായി തുറന്നു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജലനിരപ്പ് 419.41 മീറ്റർ ആയപ്പോൾ തന്നെ സ്പിൽവേകളിലൂടെ ജലം പുറത്തേക്ക് ഒഴുകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.