പത്തനംതിട്ട: 19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് കഠിന തടവും പിഴയും. ചിറ്റാർ പന്നിയാർ കോളനിയിൽ ചിറ്റേഴത്തു വീട്ടിൽ ആനന്ദരാജിനെയാണ് (34) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജ് ടി. മഞ്ജിത് ഒമ്പത് വർഷവും ആറുമാസവും കഠിന തടവിനും 66,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2021 ഏപ്രിലിലാണ് സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സഞ്ജു ജോസഫ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പത്തനംതിട്ട പൊലീസ് സബ് ഇൻസ്പെക്ടർ ആർ. വിഷ്ണുവാണ് അന്വേഷണം പൂർത്തിയാക്കി.
ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. ബലാത്സംഗശ്രമത്തിന് അഞ്ചുവർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം കൂടി കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. ഇതിനുപുറമേ, സെക്ഷൻ 354 പ്രകാരം മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും,
പിഴ അടയ്ക്കാത്ത പക്ഷം 10 ദിവസത്തെ അധിക തടവും, സെക്ഷൻ 451 പ്രകാരം ഒരുവർഷം കഠിന തടവും 5,000 രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം അഞ്ചു ദിവസത്തെ അധിക തടവും സെക്ഷൻ 342 പ്രകാരം ആറുമാസം കഠിന തടവും 1,000 രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം ഒരു ദിവസത്തെ അധിക തടവും വിധിച്ചു.എല്ലാ ശിക്ഷകളും ഒരുമിച്ചനുഭവിക്കാമെന്ന് കോടതി വ്യക്തമാക്കി. പിഴത്തുക ഈടാക്കുന്ന പക്ഷം അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.