കാവാടി ഏലായിലെ ഭൂമി തരംമാറ്റം: മുഖ്യമന്ത്രിക്ക് സി.പി.എമ്മിൻെറ പരാതി അടൂർ: കാവാടി ഏലായിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി തരം മാറ്റുന്നതിനെതിരെ സി.പി.എം നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് വാർഡിൽ ഉൾപ്പെടുന്ന കാവാടി ഏലായിലാണ് ഭൂമി തരം മാറ്റുന്നത്. ഏലായിൽ മണ്ണിടൽ ആരംഭിച്ചപ്പോൾതന്നെ കെ.എസ്.കെ.ടി.യുവും കേരള കർഷക സംഘവും ഏഴംകുളം വില്ലേജ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ ശക്തമായ നടപടി സ്വീകരിക്കാത്തതിനെതുടർന്ന് ഭൂ ഉടമ നിലത്തിൽ വ്യാപകമായി തെങ്ങിൻതൈകൾ നട്ടു. നിലത്തിനോട് ചേർന്നുള്ള കുന്നിടിച്ചാണ് ആദ്യം നിലത്തിലേക്ക് മണ്ണ് നീക്കിയത്. കുന്നിന്റെ അടിവാരത്തുനിന്ന് ഉദ്ഭവിക്കുന്ന ജലസ്രോതസ്സ് നിലത്തിന് സമീപത്തുള്ള ചാലിലൂടെ ഒഴുകിയാണ് ഒഴുകുപാറ തോട്ടിൽ എത്തിച്ചേരുന്നത്. ജലത്തിന്റെ സുഗമമായ ഒഴുക്കിനും തടസ്സമുണ്ടായി. സ്വകാര്യവ്യക്തി നിലത്തിന് സമീപത്ത് നിർമിക്കുന്ന വീട്ടിലേക്ക് പോകാനുള്ള വഴിക്കായാണ് നിലത്തിൽ മണ്ണിട്ടതെന്നും പറയുന്നു. സി.പി.എം കാവാടി ബ്രാഞ്ച് മുഖ്യമന്ത്രിയെക്കൂടാതെ റവന്യൂ മന്ത്രി, കൃഷിമന്ത്രി എന്നിവർക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.