പന്തളം: ടൗണിലെ ഫുട്പാത്തുകളും പാർക്കിങ് ഏരിയകളും തെരുവുനായ്ക്കൾ കൈയടക്കിയതോടെ കാൽനടക്കാരും വാഹന യാത്രികരും ബുദ്ധിമുട്ടിലായി. എം.സി റോഡ് സുരക്ഷ ഇടനാഴിയാക്കുന്ന പദ്ധതിയനുസരിച്ച് പന്തളം ടൗണിൽ ഫുട്പാത്തുകൾക്ക് കൈവരി പിടിപ്പിച്ച് സുരക്ഷ കൂട്ടിയിരുന്നു. എന്നാൽ, ഫുട്പാത്തുകൾ തെരുവുനായ്ക്കൾ കൈയടക്കിയതോടെ ആളുകൾക്ക് റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പന്തളം ടൗണിൽ ചെറിയ സ്ഥലം മാത്രമാണ് പാർക്കിങ്ങിനായി മാറ്റിവെച്ചിരിക്കുന്നത്. അവിടെയും തെരുവുനായ്ക്കൾ വിശ്രമ കേന്ദ്രമാക്കിയിരിക്കുകയാണ്. തെരുവുനായ് ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് പന്തളം. ആഴ്ചകൾക്ക് മുമ്പ് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിയ ശബരിമല തീർഥാടകരെ ഉൾപ്പെടെ തെരുവുനായ്ക്കൾ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. പന്തളം സ്വകാര്യ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ തുടങ്ങിയ സ്ഥലങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. പ്രഭാത സവാരിക്കാർ, പത്രവിതരണക്കാർ, ഇരുചക്ര വാഹന യാത്രികർ തുടങ്ങിയവരാണ് നായകളുടെ ആക്രമത്തിന് ഇരയാകുന്നവരിൽ അധികവും. അലഞ്ഞുതിരിഞ്ഞ് യാത്രക്കാർക്ക് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ അമർച്ച ചെയ്യണമെന്ന ആവശ്യം നിരന്തരമായി ഉയരാറുണ്ടെങ്കിലും നഗരസഭ ഭരണസമിതി അതെല്ലാം അവഗണിക്കുകയാണ്. ഫോട്ടോ: പന്തളം ജങ്ഷനിലെ നോ പാർക്കിങ് ഏരിയയിൽ തെരുവുനായ് വിശ്രമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.