വടശ്ശേരിക്കര: കാതങ്ങൾ താണ്ടി തിരുവാഭരണം വെള്ളിയാഴ്ച ശബരിമലയിലെത്തും. പന്തളം കൊട്ടാരം മുതൽ സന്നിധാനം വരെ ഭക്തിസാന്ദ്രമാക്കി തിരുവാഭരണ ഘോഷയാത്രയ്ക്ക് നാട്ടിലെങ്ങും ഗംഭീര വരവേൽപ്. പാതയിലുടനീളം പേടകത്തെ അനുഗമിക്കുന്ന തീർഥാടകർക്ക് ഭക്ഷണവും വെള്ളവും ഒരുക്കി ഭക്തജന സംഘടനകളും പ്രാദേശിക ഭരണകൂടങ്ങളും സജീവമാണ്. ബുധനാഴ്ച പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം വ്യാഴാഴ്ച രാവിലെ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇടകുളം പള്ളിക്കാമുറുപ്പ് പേങ്ങാട്ടുകടവ് വഴി പുലർച്ച വടശ്ശേരിക്കരയിൽ പ്രവേശിച്ചു. ഇവിടെ പഞ്ചായത്തും ജനങ്ങളും ചേർന്ന് സ്വീകരിച്ച ഘോഷയാത്ര വടശ്ശേരിക്കര പ്രയാർ ചെറുകാവ് ക്ഷേത്രങ്ങളിൽ പേടകമിറക്കി ദർശനം സൗകര്യമൊരുക്കി. പെരുനാട് പഞ്ചായത്തിലെ മാടമൺ പൂവത്തുംമൂട് വഴി കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. മഠത്തുംമൂഴി കൊച്ചുപാലം, വയറൻമരുതി പുതുക്കട വഴി ളാഹ സത്രത്തിലെത്തി രാത്രി വിശ്രമത്തിനുശേഷം വെള്ളിയാഴ്ച പുലർച്ച ശബരിമല പൂങ്കാവനത്തിൽ പ്രവേശിക്കുന്ന സംഘത്തെ പ്ലാപ്പള്ളി തലപ്പാറമല കോട്ടയിൽ ഓമനക്കുട്ടൻ കൊച്ചുവേലൻ ആചാര അനുഷ്ഠാനങ്ങളോടെ സ്വീകരിക്കും. തുടർന്ന് ഇലവുങ്കൽ, നിലയ്ക്കൽ, അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും നീലിമലയും താണ്ടി പേടകം ശബരിമലയിലെത്തുന്നതോടെ ശബരിമലയിൽ മകരസംക്രമ പൂജയ്ക്ക് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.