വലയും കൂടും ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത് വ്യാപകമാകുന്നു

പന്തളം: തോടുകളിൽ സ്വകാര്യവ്യക്തികൾ . പന്തളം മുനിസിപ്പാലിറ്റിയുടെയും തുമ്പമൺ പഞ്ചായത്തിൻെറയും മധ്യഭാഗത്തുകൂടി ഒഴുകുന്ന മാവര പെരിയ തോട്ടിലാണ് ഇത്തരം മത്സ്യപ്പിടിത്തം. തോടിന് കുറുകെ വലകൾ വിരിച്ച് ദിവസങ്ങളോളം ഇവിടെ മത്സ്യം പിടിക്കുകയാണ്. കുഞ്ഞുമത്സ്യങ്ങളെവരെ പിടിക്കുന്നത് വരുംകാലങ്ങളിൽ മത്സ്യലഭ്യത ഇല്ലാതാക്കുമെന്ന് നാട്ടുകാർ പറയുന്നു. ഇഴജന്തുക്കളും മറ്റും വലയിൽ കുടുങ്ങിയാൽ പരിസരത്ത് ഉപേക്ഷിക്കുന്നതും ദുർഗന്ധം വരുത്തുന്നതായി നാട്ടുകാർ പറയുന്നു. മാവര തോട്ടിൽനിന്ന് ഒഴുകി അച്ചൻകോവിൽ ആറ്റിൽ എത്തിച്ചേരുന്ന കൈത്തോടാണ് മാവര തോട്. ഫോട്ടോ: മാവര തോടിനുകുറുകെ മീൻപിടിക്കാൻ കൂടുംവലയും സ്ഥാപിച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.