പത്തനംതിട്ട: മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് മലങ്കര ഓര്‍ത്തഡോക്‌സ് സമൂഹത്തില്‍ നടത്തുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് തുമ്പമണ്‍ ഭദ്രാസനം നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഇതിനകം തനതായ പ്രവര്‍ത്തനശൈലി ആവിഷ്‌കരിക്കുകയും അനേകം പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വം സഭക്ക് പുതിയ ദിശാബോധം നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി വീണ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ, ഫാ. ഡോ. എം.ഒ. ജോണ്‍, ഫാ. ചെറിയാന്‍ ടി. ശമുവേല്‍, ഫാ. ടൈറ്റസ് ജോര്‍ജ്, ഫാ. കെ.ജി. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. പടം: PTL49catholicate മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് തുമ്പമണ്‍ ഭദ്രാസനം നല്‍കിയ സ്വീകരണം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.