കോന്നി: കൃഷി നശിപ്പിക്കുന്ന വന്യമൃഗശല്യം നേരിടാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കോന്നി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാട്ടുപന്നികളുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം കാരണം കോന്നി പ്രദേശത്ത് കൃഷിചെയ്യാൻ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്ത്തലത്തിൽ ജാഗ്രത സമിതികൾ രൂപവത്കരിച്ച് കാട്ടുപന്നികളെ കൊല്ലാൻ നടപടി സ്വീകരിക്കാമെന്ന് സർക്കാർ നിർദേശം നൽകിയിട്ടും ഉദ്യോഗസ്ഥതലത്തിൽ വേണ്ട ജാഗ്രത ഉണ്ടായിട്ടില്ല. കർഷകരെ സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കല്ലേലി കൊക്കാത്തോട് റോഡ് പണി അടിയന്തരമായി പൂർത്തീകരിക്കുക, കൊക്കാത്തോട് 3, 4 വാർഡുകളിലായി വൈദ്യുതി ലഭ്യമാക്കുക, കോന്നി കേന്ദ്രീകരിച്ച് റബർ അധിഷ്ടിത വ്യവസായം ആരംഭിക്കുക, കൊക്കാത്തോട് കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ അനുവദിക്കുക, കോന്നി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, നദികളിൽ മണൽ വാരൽ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിന് ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.