പത്തനംതിട്ട: ഒാമല്ലൂർ പേഴുംമൂട് ജങ്ഷനിൽ വീടുകളുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ യു.പി സ്വദേശികളായ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ. വെള്ളിയാഴ്ച ഉച്ചയോടെ പേഴുംമൂട് ജങ്ഷനിൽ ഫോട്ടോയെടുക്കുന്നതിനിടെ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി സംസാരിക്കുകയും ഓമല്ലൂർ ക്ഷേത്രം ജങ്ഷൻ മുതലുള്ള വീടുകളുടെ ഫോട്ടോ എടുത്തതായി സമ്മതിക്കുകയും ചെയ്തു. പിടിച്ചയുടൻ അവർ എടുത്ത ഫോട്ടോകൾ മായ്ച്ചുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. യുവാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ ഫോണുകൾ സൈബർ പരിശോധനക്ക് അയച്ചു. യുവാക്കളെ വിശദമായി ചോദ്യംചെയ്ത് വരുകയാണെന്ന് പത്തനംതിട്ട പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.