ചേരിയക്കലിൽ ഒഴിയാതെ വെള്ളക്കെട്ട്; മൃതദേഹം എത്തിച്ചത് വള്ളത്തിൽ

പന്തളം: ചേരിയക്കലിൽ ഒഴിയാതെ വെള്ളക്കെട്ട്. മൃതദേഹം വള്ളത്തിൽ എത്തിച്ച് കുടുംബം. കഴിഞ്ഞ തിങ്കളാഴ്ച രോഗം മൂർച്ഛിച്ചപ്പോൾ െകാട്ടവഞ്ചിയിൽ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചതിനെത്തുടർന്ന് മൃതദേഹം വള്ളത്തിലാണ് വീട്ടിൽ എത്തിച്ചത് .കഴിഞ്ഞ ബുധനാഴ്ച രാത്രി കരൾ രോഗബാധ രൂക്ഷമായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തളം ചേരിയക്കൽ നെല്ലിക്കൽ വീട്ടിൽ കെ.എം. തമ്പിയാണ് (70) മരണപ്പെട്ടത്. വീടും പരിസരവും റോഡും എല്ലാം വെള്ളത്തിൽ മുങ്ങിയപ്പോൾ രോഗിയായ തമ്പിയെ ബന്ധുക്കൾ സമീപത്തെ മന്നം ഷുഗർ മിൽ റോഡിൽ െകാട്ടവഞ്ചിയിൽ എത്തിച്ചു. അവിടെനിന്ന് റോഡ് മാർഗം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മരിച്ചപ്പോഴും വെള്ളക്കെട്ട് കാരണം മൃതദേഹം ആംബുലൻസിൽ വീട്ടിൽ എത്തിക്കാൻ കഴിയാതെ വന്നു. ഞായറാഴ്ച രാവിലെ ആംബുലൻസിൽ ചേരിയക്കൽ എത്തിച്ച മൃതദേഹം പിന്നീട് വള്ളത്തിൽ വീട്ടിലെത്തിക്കുകയായിരുന്നു. ചേരിക്കൽ ഭാഗത്ത് റോഡിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ, നെല്ലിക്കൽ റോഡ് ഇപ്പോഴും വെള്ളത്തിൽ മുങ്ങിതന്നെയാണ്. മഴ മാറി വെയിൽ വന്നെങ്കിലും പന്തളം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിൻെറ ദുരിതത്തിലാണ്. അപ്പർകുട്ടനാട്ടിൽനിന്ന് വെള്ളം ഒഴുകിമാറാത്തതാണ് ഇവിടുത്തെ വെള്ളക്കെട്ടിന് പ്രധാനകാരണം. വൈദ്യുതി മുടക്കവും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പകർച്ചവ്യാധി പടരുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ. തമ്പിയുടെ മൃതദേഹം പടനിലം ഇലഞ്ഞിക്കൽ ഫാത്തിമ മാത സെമിത്തേരിയിൽ സംസ്കരിച്ചു. ഫോട്ടോ: മൃതദേഹം വള്ളത്തിൽ കൊണ്ടുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.