പത്തനംതിട്ട: ശബരിമല ഇടത്താവളം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ തീർഥാടകർക്കായി തുറന്നുനൽകി. താൽക്കാലിക അന്നദാനപ്പന്തലിന് പകരം ഇത്തവണ സ്ഥിരംപന്തലാണ് ഒരുക്കിയത്. പുതിയ പാചകപ്പുരയും വിറകുപുരയും നിർമിച്ചിട്ടുണ്ട്. അയ്യപ്പഭക്തർക്ക് വിരിെവക്കാനുള്ള ഡോർമിറ്ററികളിലെ വൈദ്യുതീകരണം, വെള്ളമെത്തിക്കാനുള്ള സൗകര്യം, ശുചിമുറികൾ തുടങ്ങിയവ നവീകരിച്ചു. ആവശ്യമായ ഫാനുകളും ലൈറ്റുകളും സ്ഥാപിച്ചു. പൊക്കവിളക്കും തെരുവുവിളക്കുകളും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയതായി സക്കീർ ഹുസൈൻ പറഞ്ഞു. ഹരിതചട്ടം പാലിച്ച് മാലിന്യസംസ്കരണ സൗകര്യങ്ങളും ഏർപ്പെടുത്തി. ഇടത്താവളം മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്പെക്ടറെയും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നഗരസഭ ചുമതലപ്പെടുത്തി. പൂർണപ്രവർത്തനസജ്ജമായ ഇടത്താവളം ഉദ്ഘാടനശേഷം അയ്യപ്പസേവാ സംഘത്തിന് കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ ഷീജ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജെറി അലക്സ്, റോസ്ലിൻ സന്തോഷ്, പി.കെ. അനീഷ്, കെ. ജാസിംകുട്ടി, എ. സുരേഷ് കുമാർ, ഷെമീർ എസ്, അയ്യപ്പസേവാസംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.