പന്തളം: കനത്ത മഴക്ക് ശമനം ഉണ്ടെങ്കിലും വെള്ളപ്പൊക്കത്തിൽനിന്ന് മുക്തമാകാതെ പന്തളം. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി പന്തളം-മാവേലിക്കര റോഡിൽ ഐരാണിക്കുഴി, മൂടിയൂർക്കോണം ഭാഗത്ത് ശക്തമായ ഒഴുക്കാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങിയതിനാൽ പലയിടത്തും വെള്ളം െകട്ടിനിൽക്കുകയാണ്. പന്തളം-പത്തനംതിട്ട റോഡിൽ മുട്ടം, തുമ്പമൺ, കടയ്ക്കാട് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പത്തനംതിട്ട-മാവേലിക്കര റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു. ചേരിക്കൽ പ്രദേശം ഒറ്റപ്പെട്ടു. മുടിയൂർക്കോണം ശാസ്താംവട്ട ക്ഷേത്രത്തിന് പടിഞ്ഞാറുവശം വെള്ളാപ്പള്ളി ഭാഗത്ത് കഴിഞ്ഞ ആറുമാസത്തിനിെട നാലുതവണയാണ് ചെറുതും വലുതുമായ വെള്ളപ്പൊക്കം ഉണ്ടായത്. വിശാല കരിങ്ങാലി പാടശേഖരത്തിലെ വെള്ളക്കെട്ട് നാട്ടുകാരുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു. മിക്ക വീട്ടിലും വെള്ളം കെട്ടിനിന്ന് അപകടാവസ്ഥയിലേക്ക് നീങ്ങുന്നു. പന്തളം നഗരസഭ, കുളനട, തുമ്പമൺ പഞ്ചായത്തുകളിലും മഴക്കെടുതിക്ക് അറുതി വന്നിട്ടില്ല. പന്തളം കൃഷിഫാമിൽ കനത്ത നഷ്ടമാണ്. ഇവിടങ്ങളിലെ കരിമ്പുകൃഷി പൂർണമായും വെള്ളത്തിലായി. രണ്ടുദിവസത്തിൽ കൂടുതൽ വെള്ളം കെട്ടിനിന്നാൽ കരിമ്പ് ഉപയോഗിക്കാനാകില്ല. ഫോട്ടോ ... 1 കടയ്ക്കാട് മേഖലയിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ 2 പന്തളം-മാവേലിക്കര റൂട്ടിൽ മൂടിയൂർക്കോണത്ത് റോഡിലെ വെള്ളപ്പൊക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.