വോട്ടുയന്ത്രം: ജില്ലതല പരിശീലനം നൽകി

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കലക്ടറേറ്റില്‍ പരിശീലനം നല്‍കി. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച അഞ്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരാണ് ക്ലാസെടുത്തത്. ബാലറ്റ് യൂനിറ്റ്, വിവിപാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂനിറ്റ് എന്നിവ ഘടിപ്പിക്കുന്നത്, വോട്ടുയന്ത്രത്തിൻെറ സവിശേഷതകളെ സംബന്ധിച്ചും ക്ലാസില്‍ വിവരിച്ചു. വിവിപാറ്റ് എം ത്രീ മെഷീനുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. ബെല്‍ എന്ന കമ്പനിയാണ് മെഷീന്‍ നിര്‍മിച്ചത്. മുമ്പുള്ളവയിൽനിന്ന് മെച്ചപ്പെട്ട രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മെഷീനുകള്‍ പരസ്പരം ഘടിപ്പിച്ചു കഴിഞ്ഞാല്‍ കണ്‍ട്രോള്‍ യൂനിറ്റിൻെറ ഡിസ്‌പ്ലേയില്‍ ബാറ്ററിയുടെ ശതമാനം കാണാം. ഇത് അനുസരിച്ച് ബാറ്ററി മാറ്റിസ്ഥാപിക്കാനും കഴിയും. ഒരു കണ്‍ട്രോള്‍ യൂനിറ്റില്‍ 24 ബാലറ്റ് യൂനിറ്റുകള്‍ വരെ ഘടിപ്പിക്കാന്‍ സാധിക്കും. വിവിപാറ്റ് മെഷീൻെറ സഹായത്തോടെ പരമാവധി 384 സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ 24 ബാലറ്റ് യൂനിറ്റുകളിലായി ശേഖരിക്കാം. മെഷീനിൻെറ പ്രവര്‍ത്തനത്തില്‍ ഉണ്ടായ മാറ്റത്തോടൊപ്പം മോക്പോള്‍ നടത്തുന്ന സമയത്തിലും മാറ്റമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മോക്‌പോള്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന സമയത്തിന് ഒന്നര മണിക്കൂര്‍ മുമ്പായി നടത്തണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം മോക്പോള്‍ നടത്തേണ്ടതെന്നും പരിശീലനത്തില്‍ വിശദീകരിച്ചു. ട്രെയ്നിങ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് നവാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.കെ. അജികുമാര്‍, എബി എബ്രഹാം, പി.എ. സുനില്‍, ജയദീപ്, ഹരീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്നാണ് ക്ലാസുകള്‍ നയിച്ചത്. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, അസി. കലക്ടര്‍ വി. ചെല്‍സാസിനി എന്നിവർ സന്നിഹിതരായി. ധനസഹായം പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി പ്രകാരം പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, തീറ്റപുല്‍കൃഷി, താറാവ് വളര്‍ത്തല്‍ എന്നീ പദ്ധതികളിലേക്ക് പത്തനംതിട്ട നഗരസഭ പരിധിയില്‍നിന്ന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 21 വരെ ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറത്തിന് ജില്ല വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.