പന്തളം: പന്തളം- പത്തനംതിട്ട റോഡിൽ തലയനാട് ജങ്ഷനിൽ തോടിന് കൈവരികൾ ഇല്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു. മാവര പുഞ്ചയിൽനിന്ന് ആരംഭിച്ച കടയ്ക്കാട് തലയനാട് ജങ്ഷൻ വഴി കുറുന്തോട്ടയും തോട്ടിലേക്ക് ഒഴുകുന്ന പ്രധാന തോടിന്‍റെ ഭാഗത്താണ് കൈവരികൾ ഇല്ലാത്തത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കലുങ്കും അപകടാവസ്ഥയിലാണ്. വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ ഇവിടെ ആഴമേറിയ തോടുള്ളതായി പെട്ടെന്ന് തിരിച്ചറിയാനാകില്ല. ഉണ്ടായിരുന്ന കലുങ്ക് അപകടാവസ്ഥയിലായി റോഡിന്‍റെ സമനിരപ്പിൽ എത്തി. അപകടാവസ്ഥയിലായ കലുങ്ക് പുനർനിർമിച്ച് കൈവരികൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ: അപകടാവസ്ഥയിലായ പന്തളം കടയ്ക്കാട് തലയനാട് ജങ്ഷനിലെ കലുങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.