ആരോഗ്യ വകുപ്പ് സമ്പൂർണ പരാജയം -കെ.ജി.എം.ഒ.എ

തിരുവല്ല: ഡോക്ടർമാരെ അപകീർത്തിപ്പെടുത്തുന്ന വസ്തുതവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെയും ആരോഗ്യമന്ത്രി വീണ ജോർജി‍ൻെറ നടപടികൾക്കെതിരെയും കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ കരിദിനം ആചരിച്ചു. ഒഴിവുകളിൽ നിയമനങ്ങൾ നടത്താതെയും മരുന്നുകൾ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്ന ആരോഗ്യ വകുപ്പ് സമ്പൂർണ പരാജയമാണെന്ന് കരിദിനാചരണം ഉദ്ഘാടനം ചെയ്ത ഐ.എം.എ ജില്ല പ്രസിഡന്‍റ് ഡോ. സി.ആർ. രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിന് തുടർഭരണം കിട്ടിയത് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കഴിവുകൊണ്ടാണെങ്കിൽ ഈ സർക്കാറിലെ ഏറ്റവും വലിയ പരാജയമാകുകയാണ് ഈ ആരോഗ്യമന്ത്രി. മാധ്യമശ്രദ്ധ ആകർഷിക്കാനാണ് ഇത്തരം പ്രഹസനമായ പരിശോധനകളെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്‍റ് ഡോ. ബാലചന്ദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മാത്യു മാരേറ്റ്, ഭാരവാഹികളായ ഡോ. ദീപ മോഹൻ, ഡോ. ജ്യോതീന്ദ്രൻ, ഡോ. പ്രവീൺ, ഡോ. ജീവൻ, ഡോ. അജയമോഹൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.