അപകട മേഖലയായി വെണ്ണിക്കുളം - പുറമറ്റം - ഇരവിപേരൂർ റോഡ്

മല്ലപ്പള്ളി: പുറമറ്റം - വെണ്ണിക്കുളം റോഡ് അപകട മേഖലയാകുന്നു. കഴിഞ്ഞ ദിവസം കല്ലുപാലത്തിന് സമീപം പിതാവിന്റെയും രണ്ട് മക്കളുടെയും മരണംകൂടി നടന്നതോടെ റോഡിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നത് വല്ലപ്പോഴുമാണ്. അധികൃതർ നന്നാക്കുന്നുണ്ടെങ്കിലും രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും തകരാറിലാകുന്ന സ്ഥിതിയാണ്. നിരവധി കൊടുംവളവുകൾ നിറഞ്ഞ റോഡായതിനാൽ അപകടങ്ങളും പതിവാണ്. റോഡ് മെച്ചപ്പെടുത്തിയെങ്കിലും കൊടും വളവുകൾ അതേപടി നിലനിർത്തി. ഇവിടെ വാഹന സുരക്ഷാസംവിധാനങ്ങളും സ്ഥാപിച്ചിട്ടില്ല. ക്രഷറുകളിൽനിന്ന് വരുന്ന ടിപ്പർ ലോറികളും മറ്റ് വാഹനങ്ങളും ഇതുവഴി നിയന്ത്രണമില്ലാതെ കടന്നുപോകുന്നതിനാൽ റോഡിൽ നല്ല തിരക്കുമാണ്. അപകടം നടക്കുമ്പോൾ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചും മറ്റും ആലോചിക്കുന്ന അധികൃതർ പിന്നീട് അത് മറക്കുകയാണ് പതിവെന്നാണ് നാട്ടുകാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.