കോഴഞ്ചേരി: കുറിയന്നൂർ മേഖലയിൽ ബി.ജെ.പി-സി.പി.എം സംഘർഷം. രണ്ട് ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം നടന്നു. ഞായറാഴ്ച രാത്രിയാണ് അക്രമം നടന്നത്. ബി.ജെ.പി പ്രവർത്തകനും യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്‍റുമായ അരുണ്‍ ശശിയുടെ അരുവിക്കുഴിയിലെ വീടും യുവമോര്‍ച്ച തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് സെക്രട്ടറി കുറിയന്നൂര്‍ ചരിവുപുരയിടത്തില്‍ ദീപു സജിയുടെ വീടുമാണ് ആക്രമിക്കപ്പെട്ടത്. ദീപുവിന്റെ ടിപ്പര്‍ ലോറിയും ഇരുചക്രവാഹനങ്ങളും തകര്‍ത്തു. ശനിയാഴ്ച നടന്ന കുറിയന്നൂര്‍ സര്‍വിസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ഇരുപാർട്ടിയും തമ്മിലുണ്ടായ വാക്തർക്കങ്ങളെ തുടർന്നാണ് സംഭവം. ഇടതുമുന്നണി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന് അരുണ്‍ ശശിയും സംഘവും ആരോപിച്ചിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കോഴഞ്ചേരിയില്‍ പ്രകടനം നടത്തി. സ്ഥലത്ത് ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നു. പുറമറ്റത്തും ഇരുപാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു. ഇരു പാർട്ടിയുടെയും ഫ്ലക്സ് ബോര്‍ഡുകളും മറ്റ് പ്രചാരണ സാമഗ്രികളും തകര്‍ക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.