മല്ലപ്പള്ളി: എഴുമറ്റൂർ പോസ്റ്റ് ഓഫിസ് കെട്ടിടം ചോർന്നൊലിക്കുന്ന നിലയിൽ. മഴപെയ്താൽ തകർന്ന ഓടുകൾക്കിടയിലൂടെ വെള്ളം മുറിക്കുള്ളിലേക്ക് ഇറങ്ങും. ഇതിൽനിന്ന് രക്ഷക്കായി മേൽക്കൂരയിൽ പടുത വിരിച്ചിരിക്കുകയാണ്. പുറത്തെ വരാന്തയിലെ ചുറ്റുമതിലിൽനിന്ന് ചിതറിത്തെറിക്കുന്ന മഴവെള്ളവും ഓഫിസിനുള്ളിലേക്ക് വീഴും. പോസ്റ്റ് മാസ്റ്ററും രണ്ട് പോസ്റ്റ്മാന്മാരും ഒരു ഇ.ഡി പാക്കറുമാണ് ഇവിടെയുള്ളത്. പോസ്റ്റൽ അസിസ്റ്റന്‍റിൻെറ ഒഴിവ് നിലവിലുണ്ട്. അഞ്ച് ആർ.ഡി ഏജന്‍റുമാരും ഒരു ബ്രാഞ്ച് ഓഫിസും ഈ ഓഫിസിനുകീഴിൽ പ്രവർത്തിക്കുന്നുമുണ്ട്. ആറ് മാസത്തിനിടെ എൻജിനീയറിങ് വിഭാഗം രണ്ടുതവണ അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റെടുത്ത് മടങ്ങിയെങ്കിലും ഒന്നും നടന്നിട്ടില്ല. പഴയ ഈ കെട്ടിടത്തിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നും എ.ടി.എം സംവിധാനങ്ങൾ അടക്കം സ്ഥാപിക്കുന്നതിനായി പുതിയ കെട്ടിടം നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിടത്തിൻെറ അറ്റകുറ്റപ്പണി സംബന്ധിച്ച് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി എസ്റ്റിമേറ്റ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് നൽകിയെന്നും അറ്റകുറ്റപ്പണിക്കായി 5,08,000 അനുവദിച്ചിട്ടുണ്ടെന്നുമാണ് അറിയുന്നത്. ഫോട്ടോ: ചോർന്നൊലിക്കുന്ന എഴുമറ്റൂരിലെ പോസ്റ്റ് ഓഫിസ് കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.