പാലക്കാട്: മുന്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആനിക്കോട് ഗീത നിവാസില്‍ ശ്രീവല്സെൻറ വീട് കുത്തിത്തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിന തടവിന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജിനിമോള്‍ ശിക്ഷ വിധിച്ചു. കുടക് വിരാജ്പേട്ട പാലിപെട്ട അഞ്ചുപേട്ട് എസ്റ്റേറ്റിലെ രമേഷ് എന്ന ഉടുമ്പ് രമേഷിനെയാണ് (30) ശിക്ഷിച്ചത്.
2018 ജനുവരി ആറിന് രാത്രി വീടിെൻറ പൂട്ടുപൊളിച്ച് അകത്തുകടന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചെന്നാണ് കേസ്. രാത്രി വീട്ടില്‍ വെളിച്ചം കണ്ട് അയല്‍വാസികളാണ് വിവരം പൊലീസിനെയും കോയമ്പത്തൂരിലായിരുന്ന ശ്രീവല്‍സനെയും അറിയിച്ചത്. നാട്ടുകാരും പൊലീസും വീട് വളെഞ്ഞങ്കിലും പ്രതി പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.
മോഷണവസ്തുക്കളും പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ലിവര്‍, സ്കൂഡ്രൈവര്‍ സഹിതം മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന നിലയിലാണ് രമേഷിനെ പിടികൂടിയത്.
കോട്ടായി പൊലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.