പാലക്കാട്: പൊളിച്ചുമാറ്റിയ നഗരത്തിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർനിർമിക്കുന്ന കാര്യത്തിൽ തീരുമാനമില്ലാതെ നഗരസഭ. 2018 ആഗസ്റ്റിൽ സ്റ്റാൻഡിന് സമീപത്തെ കെട്ടിടം തകർന്നിരുന്നു.
1974ൽ നിർമിച്ച ബസ് സ്റ്റാൻഡ് കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്ന് വീണു. തുടർന്ന് 2019 സെപ്റ്റംബറിലാണ് സ്റ്റാൻഡിലേയും പരിസരത്തെയും കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയത്.
പുനർനിർമിക്കുന്ന കെട്ടിടത്തിെൻറ പദ്ധതി റിപ്പോർട്ട് ഇതുവരെയായിട്ടും അംഗീകരിക്കാൻ പോലും നഗരസഭക്ക് കഴിഞ്ഞിട്ടില്ല. താൽക്കാലികമായി ബസ് ബേ നിർമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവയും യാഥാർഥ്യമായില്ല. സ്റ്റാൻഡ് പൊളിച്ചതോടെ ഇവിടെനിന്ന് സർവിസ് നടത്തിയിരുന്ന ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിലേക്ക് മാറി. ഒടുവിൽ ജനങ്ങളും വ്യാപാരികളും ആവശ്യപ്പെട്ടതിനെ തുടർന്ന് ചില പ്രദേശത്തെക്കുള്ള ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽനിന്ന് സർവിസ് പുനാരംഭിച്ചു.
കോവിഡ് സാഹചര്യത്തിൽ 50 താഴെ ബസുകൾ മാത്രമാണ് ഇപ്പോൾ ഇവിടെ നിന്നുള്ളത്. ബസ് ജീവനക്കാക്ക് വിശ്രമിക്കാനോ യാത്രക്കാർക്ക് സുരക്ഷിതമായി നിൽക്കാനോ സംവിധാനമില്ല. ബസുകൾ കുറഞ്ഞതോടെ പ്രദേശത്തെ കച്ചവട സ്ഥാപങ്ങളുടെ വരുമാനവും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.