പാലാ: ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ചമഞ്ഞ് വിലസിയ മുൻ പൊലീസുകാരൻ പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെയാണ് (49) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി പാലായിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ കബളിപ്പിച്ച് താമസിക്കുകയും ടൗണിലെ ഒരു യുവാവിെൻറ വിലകൂടിയ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തതായി ഇയാൾക്കെതിരെ പരാതിയുണ്ട്.
പിടികൂടാനെത്തിയ പൊലീസിനോടും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണെന്ന് പറഞ്ഞ് ഇയാൾ തട്ടിക്കയറിയത്രെ. സല്യൂട്ട് ചെയ്യാത്തതായിരുന്നു കാരണം. 1993ൽ കെ.എ.പിയിൽ പൊലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവിസിൽനിന്ന് പിരിച്ചുവിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രൻ, സർക്കിൾ സുനിൽ തോമസ്, എസ്.ഐ കെ.എസ്. ജോർജ് എന്നിവർ ചേർന്ന് തന്ത്രപൂർവമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.