വാളയാർ: പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് എതിർവശത്തെ ട്രാക്കിലേക്ക് മറിഞ്ഞത്.
എന്നാൽ, മറിയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ലോറി ഡ്രൈവർ കോട്ടയം പുളിമൂട്ടിൽ മനു തോമസിന് (42) പരിക്കേറ്റു.
ശനിയാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടം. പാലക്കാട്ടുനിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി കഞ്ചിക്കോട്ട് നിയന്ത്രണംവിട്ട് എതിർവശത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഇതേ സമയം എതിർവശത്തെ ട്രാക്കിൽ വാളയാറിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് ഉണ്ടായിരുന്നത്.
ലോറി നിയന്ത്രണംവിട്ട് മറിയുന്നത് ശ്രദ്ധയിൽപെട്ട ബസ് ഡ്രൈവർമാർ ഉടൻതന്നെ വേഗത കുറച്ച് വാഹനങ്ങൾ നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കെ.എസ്.ആർ.ടി.സി ബസിെൻറ മുൻവശം കണ്ടെയ്നറിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. അഗ്നിശമന സേന എത്തിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.