അലനല്ലൂർ: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അലനല്ലൂർ ഡിവിഷനിൽനിന്നുള്ള യു.ഡി.എഫ് സ്ഥാനാർഥിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് ശമനമായില്ല. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളിലെ തർക്കത്തെ ചൊല്ലി ഒടുവിൽ ഡി.സി.സി നിർദേശിച്ച സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് യോഗം അലസി. ഡി.സി.സി സെക്രട്ടറി അഹമദ് അഷ്റഫിനെയാണ് ഡി.സി.സി അലനല്ലൂരിലേക്ക് നിർദേശിച്ചത്. എന്നാൽ, ഇദ്ദേഹം അഞ്ച് തവണ മത്സരിച്ചതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചയാളെ വീണ്ടും മത്സരിപ്പിക്കുന്നത് കെ.പി.സി.സി പ്രസിഡൻറിൻെറയും രാഷ്ട്രീയകാര്യ സമിതിയുടെയും മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഒരുവിഭാഗം പറയുന്നു. മണ്ഡലം പ്രസിഡൻറ് കെ. വേണുഗോപാലിൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ഥാനാർഥി അഹമ്മദ് അഷറഫ് സംസാരിച്ചിരുന്നു. മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞതായി പറയുന്ന 'പാർട്ടി നിയോഗിച്ചാൽ തോൽക്കുകയാണെങ്കിലും മത്സരിക്കുമെന്ന' വാചകമാണ് പ്രവർത്തകരെ ചൊടിപ്പിച്ചതത്രെ. ജനവികാരം മാനിക്കാതെ ഗ്രൂപ്പിൻെറ ബലത്തിൽ കെട്ടിയിറക്കുകയായിരുന്നെന്നും നേതാക്കൾ പറയുന്നു. എ ഗ്രൂപ്പിലെ ഏതാനും നേതാക്കളുടെ പിന്തുണ മാത്രമേ ഇദ്ദേഹത്തിനുള്ളൂവെന്നും പറയുന്നു. അലനല്ലൂരുകാരനെ മത്സരിപ്പിണമെന്ന് ഇരുവിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ തർക്കം യു.ഡി.എഫിന് തലവേദനയാകും. എൽ.ഡി.എഫ് പ്രചാരണം പകുതി പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.