പെപ്സി ഫാക്ടറി അടച്ചുപൂട്ടാനൊരുങ്ങി മാനേജ്മെൻറ്

പെപ്സി ഫാക്ടറി അടച്ചുപൂട്ടാനൊരുങ്ങി മാനേജ്മൻെറ് പാലക്കാട്: കഞ്ചിക്കോട് പെപ്‌സി ഫാക്ടറി പൂട്ടുന്നു. നടത്തിപ്പുകാരായ വരുണ്‍ ബിവറേജസ് സര്‍ക്കാറിന് അപേക്ഷ നല്‍കി. 90 ദിവസം കഴിയുമ്പോള്‍ പൂട്ടുമെന്ന് വരുണ്‍ ബിവറേജസ് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി. സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാനൂറോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സേവന വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ആരംഭിച്ച കരാർ തൊഴിലാളി സമരത്തിനിടെ മാർച്ച് 22ന് കമ്പനി ലോക്കൗട്ടിലായി. സമരം അവസാനിപ്പിച്ച തൊഴിലാളികൾ കമ്പനി തുറക്കണമെന്ന് ഏപ്രിൽ 13ന് രേഖാമൂലം മനേജ്മൻെറിനെ അറിയിച്ചു. മന്ത്രിതലത്തിലും, ലേബർ കമീഷണർ തലത്തിലും ചർച്ച നടന്നെങ്കിലും മാനേജ്മൻെറ് പങ്കെടുത്തില്ല. വേനൽക്കാലത്ത് വെള്ളം ശേഖരിക്കാനുള്ള നിയന്ത്രണവും കമ്പനിയെ പിറകോട്ടടുപ്പിച്ചു. 2000 ജൂണിൽ തൊഴിലാളി കുടുംബങ്ങൾ വിട്ടുനൽകിയ 45 ഏക്കർ ഉപയോഗിച്ചാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. അതേസമയം, കമ്പനി പൂട്ടാനുള്ള തീരുമാനം ജലചൂഷണത്തിനെതിെര സമരരംഗത്തുണ്ടായിരുന്ന രാഷ്്ട്രീയ, സാമൂഹിക, പരിസ്ഥിതി സംഘടനകളുടെ വിജയമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.