*സ്കൂട്ടർ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു പാലക്കാട്: സിവിൽ സ്റ്റേഷനുമുന്നിൽ മരം കടപുഴകി വീണു. റോഡിന് കുറുകെ വീണ മരത്തിനടിയിൽപെട്ട സ്കൂട്ടർ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത പോസ്റ്റ് തകർന്നതോടെ സമീപപ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യൂതി മുടങ്ങി. വ്യാഴാഴ്ച രാവിലെ 10.30ഒാടെയാണ് പാലാട്ട് ജങ്ഷനിൽ നിന്ന് സിവിൽ സ്റ്റേഷനുമുമ്പിലൂടെ കടന്നുപോകുന്ന റോഡിൽ വശത്ത് നിന്നിരുന്ന മരം മറിഞ്ഞുവീണത്. റോഡിൽ മഴവെള്ളച്ചാൽ പ്രവൃത്തി നടന്നുകൊണ്ടിരുന്നതിന് സമീപം നിന്നിരുന്ന മരമാണ് വീണത്. തിരക്കേറിയ പാതയിൽ സംഭവ സമയത്തു കാൽനടയാത്രക്കാരും കൂടുതൽ വാഹനങ്ങളും വരാതിരുന്നതു ദുരന്തം ഒഴിവാക്കി. റോഡിന് ഇരുവശങ്ങളും കാണാൻ സാധിക്കാത്തവിധം മരത്തിൻെറ ശാഖകൾ നിറഞ്ഞു കിടക്കുകയായിരുന്നു. കാൽനട യാത്രക്കാർക്കുപോലും കടന്നുപോകാൻ സാധിക്കാതെ വന്നതു പരിസരവാസികളെയും ദുരിതത്തിലാക്കി. അഗ്നിശമനസേനയും വൈദ്യുത വകുപ്പ് ജീവനക്കാരും എത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കരുതണം, ഇനിയും വീഴാൻ കാത്ത് മരങ്ങളുണ്ട് പാലാട്ട് ജങ്ഷനും സിവിൽസ്റ്റേഷനുമിടക്കുള്ള റോഡരികിൽ വീഴാൻ ഉൗഴം കാത്ത് ഇനിയും മരങ്ങളുണ്ട്. വ്യാഴാഴ്ച വീണതിന് സമീപം വേരുകൾക്കിടയിലെ മണ്ണടക്കം ഒലിച്ചുപോയ മറ്റൊരു മരം ഏതുനിമിഷവും വീഴാമെന്ന നിലയിലാണ് നിൽപ്പ്. ഇവിടെ മഴവെള്ളച്ചാൽ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും ഏതുനിമിഷവും മറിഞ്ഞുവീണേക്കാവുന്ന മരം മുറിച്ചുമാറ്റാൻ നടപടിയായിട്ടില്ല. പാലാട്ട് ജങ്ഷന് സമീപവും സമാന രീതിയിൽ അപകടമരങ്ങളുണ്ട്. ചിത്രം: pew pkd 01 നഗരത്തിൽ സിവിൽ സ്റ്റേഷൻ റോഡിലേക്ക് മറിഞ്ഞുവീണ മരം അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തിൽ മുറിച്ച് നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.