ചെമ്മാട് ഹജൂർ കച്ചേരി മേൽക്കൂരയുടെ പ്രവൃത്തി

പുരോഗമിക്കുന്നു

ജില്ല പൈതൃക മ്യൂസിയം: ചെമ്മാട് ഹജൂര്‍ കച്ചേരിയിൽ നിർമാണം പുരോഗമിക്കുന്നു

തിരൂരങ്ങാടി: ജില്ലയുടെ സംസ്കാരവും സ്വാതന്ത്ര്യസമര ചരിത്രവും കൃഷിയും ജീവതവുമെല്ലാം ഉള്‍ക്കൊള്ളിച്ച് തയാറാക്കുന്ന ജില്ല പൈതൃക മ്യൂസിയത്തിെൻറ നിർമാണം ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ പുരോഗമിക്കുന്നു. ഈ കെട്ടിടം അതേപടി നിലനിര്‍ത്തി കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ പുരോഗമിക്കുന്നത്.

തിരൂരങ്ങാടി താലൂക്ക് ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ പുതിയ നിർമാണങ്ങള്‍ ഒഴിവാക്കി പഴയ രീതിയിലേക്ക് മാറ്റുന്ന പ്രവൃത്തി നേരേത്ത പൂര്‍ത്തിയാക്കിയിരുന്നു. ഓടിട്ട മേല്‍ക്കൂരയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തിയും ടോയ്‌ലറ്റ് ബ്ലോക്കിെൻറ പ്രവൃത്തിയുമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 58 ലക്ഷം രൂപയുടെ ആദ്യഘട്ട നവീകരണത്തില്‍ കെട്ടിടത്തിെൻറയും ചുറ്റുമതിലിെൻറയും കേടുപാടുകള്‍ തീര്‍ക്കും. വയറിങ് നവീകരിക്കും. പഴമ നിലനിര്‍ത്തി താഴത്തെ ടൈല്‍സുകള്‍ മാറ്റും. ചുറ്റുമതിലിനൊപ്പം കോമ്പൗണ്ട് ഇൻറർലോക്ക് ചെയ്ത് സംരക്ഷിക്കുന്ന പ്രവൃത്തികളും നടക്കാനിരിക്കുകയാണ്. നാല് കോടിയിലെ 58 ലക്ഷത്തിെൻറ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നര കോടിയുടെ രണ്ടാംഘട്ട നിർമാണങ്ങള്‍ക്കുള്ള പ്രോജക്ട് തയാറായിട്ടുണ്ട്.

അതേസമയം, പുതുതായി നിർമിക്കുന്ന ടോയ്‌ലറ്റ് ബ്ലോക്കിന് കെട്ടിടത്തില്‍നിന്ന് നീക്കംചെയ്ത അവശിഷ്ട കല്ലുകള്‍ ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. കെട്ടിടത്തിലെ അധിക നിർമിതിയായി നീക്കം ചെയ്ത ദ്രവിച്ച കല്ലുകളാണ് പുതുതായി നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്കിന് ഉപയോഗിച്ചതെന്നാണ് പരാതി ഉയരുന്നത്.

Tags:    
News Summary - District heritage Museum Construction is progressing in the chemmad hajur kacheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.