മമ്പാട്: ഒരാഴ്ച മുമ്പ് മമ്പാട് വലിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്ത മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. കഴിഞ്ഞ മാസം 29ന് മരണപ്പെട്ട വാർത്തിച്ചോലയിലെ വള്ളിക്കാടൻ സിദ്ദീഖിന്റെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. പുലർച്ചെ വീട്ടിൽ മരിച്ച് കിടക്കുന്നതായി കണ്ടെന്നാണ് മക്കൾ സഹോദരനോട് പറഞ്ഞത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ പൊലീസിൽ നൽകിയ പരാതിയിലാണ് മൃതദ്ദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
നിലമ്പൂർ സി.ഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ മഞ്ചേരി പൊലീസ് സർജൻ, മലപ്പുറം സയന്റിഫിക് അസിസ്റ്റന്റ്, നിലമ്പൂർ തഹസിൽദാർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദ്ദേഹം പുറത്തെടുത്ത് ഇൻക്വൻസ്റ്റ് പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വൈകീട്ട് നാലോടെ മൃതദ്ദേഹം തിരികെ കൊണ്ടുവന്ന് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.