?????????????? ??????????????????? ???????????? ?????????

അറുനൂറോളം കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറി വിതരണവുമായി യുവാവ്

മങ്കട: വേരുമ്പിലാക്കല്‍, മുക്കില്‍ ചേരിയം പ്രദേശങ്ങളിലായി അറുനൂറോളം കുടുംബങ്ങള്‍ക്ക് രണ്ടു മാസത്തോളമായി പച്ചക്കറി ലഭിക്കുന്നത് സൗജന്യമായാണ്. വേരുമ്പിലാക്കല്‍ മുക്കില്‍ ചേരിയം സ്വദേശി വളഞ്ഞിപ്പുലാന്‍ സിദ്ദീഖാണ് രണ്ടു മാസത്തിലധികമായി പ്രദേശത്ത് സൗജന്യമായി പച്ചക്കറി വിതരണം ചെയ്യുന്നത്.

മഞ്ചേരി മാര്‍ക്കറ്റിലെ പച്ചക്കറിവ്യാപാരിയായ സിദ്ദീഖ് ലോക്ഡൗണ്‍ കാലത്താണ് നാട്ടുകാര്‍ക്ക് സൗജന്യമായി പച്ചക്കറി കിറ്റുകള്‍ വീട്ടിലെത്തിച്ചുകൊണ്ടാണ് തെൻറ സേവനപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് അത് പതിവാക്കി. എല്ലാ ശനിയാഴ്ചകളിലും ഉച്ചയോടെ മാര്‍ക്കറ്റില്‍നിന്ന് സിദ്ദീഖ് മടങ്ങിവരുന്നത് ഒരുലോഡ് പച്ചക്കറിയുമായാണ്.

ഇത് തെൻറ വീട്ടുമുറ്റത്ത് ചെരിയുന്നതോടെ നാട്ടുകാര്‍ സഞ്ചികളുമായി വരവായി. പ്രദേശത്തെ മുസ്‌ലിം ലീഗ് വാര്‍ഡ് സെക്രട്ടറി കൂടിയായ സിദ്ദീഖിനെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.
 
 

Tags:    
News Summary - Siddique Manka supply Vegetables in Free Cost -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.