പെരിന്തൽമണ്ണ: വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾ പെരിന്തൽമണ്ണയിൽ നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. ഊട്ടി റോഡിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. മലിനജലം കെട്ടിക്കിടക്കുന്നതും അഴുകി ചീഞ്ഞളിഞ്ഞ മത്സ്യം വിൽപനക്കായി സൂക്ഷിച്ചതും കണ്ടെത്തിയാണ് രണ്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.
സിനാൻ കഞ്ഞി സ്റ്റാൾ, ജാസ്മിൻ റസ്റ്റാറന്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ പത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്കുമാർ, ജെ.എച്ച്.ഐമാരായ ടി. രാജീവൻ, വിനോദ് ഗോപാലകൃഷ്ണൻ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി ജി. മിത്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.