പെരിന്തൽമണ്ണ: ബൈപാസ് റോഡിൽ വാഹനപരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 15 കുപ്പി മദ്യം പിടികൂടി. കാര്യവട്ടം മണ്ണാർമല ചെണ്ണയത്തൊടി പ്രഭാകരനെ (38) അറസ്റ്റ് ചെയ്തു.
കോവിഡ് കാലത്ത് എക്സൈസിനെയും പൊലീസിനെയും വെട്ടിച്ച് ബിവറേജസ് ഒൗട്ട്ലറ്റിൽനിന്ന് വൻതോതിൽ മദ്യംവാങ്ങി ചില്ലറ വിൽപന പെരിന്തൽമണ്ണയിൽ സജീവമാണ്. അനധികൃത മദ്യവിൽപന തടയാനുള്ള പരിശോധനയിലാണ് ഒാട്ടോയിൽ കടത്തിയ മദ്യവുമായി യുവാവ് പിടിയിലായത്.
കുറച്ചുകാലമായിട്ട് ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. സംശയത്തിലുള്ള അരിക്കണ്ടം പാക്ക് സ്വദേശികളെക്കുറിച്ചും പ്രതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ഒ. മുഹമ്മദ് അബ്ദുൽ സലീമിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ കെ.എം. ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. റിഷാദലി, അഭിൻരാജ് എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.