655 രൂപ അടച്ചു, ലഭിച്ചത് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ; പരാതിയുമായി വീട്ടമ്മ

മമ്പാട്: വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാൻ എടുത്തപ്പോൾ കാലിയാണെന്ന പരാതിയുമായി വീട്ടമ്മ. മമ്പാട് സ്വദേശിനി സൈഫുന്നീസയാണ് പരാതിയുമായി രംഗത്തുവന്നത്.

ജൂലൈയിൽ ഇവർ റീഫിൽ ചെയ്തുവെച്ച ഗ്യാസ് സിലിണ്ടർ കഴിഞ്ഞ ദിവസം സീൽ പൊട്ടിച്ചപ്പോഴാണ് കാലിയാണെന്ന് മനസ്സിലായത്. 655 രൂപ ഗ്യാസ് നിറക്കാൻ ഏജൻസിയിൽ നൽകിയിരുന്നു.

പരാതിയുമായി ചെന്നപ്പോൾ രണ്ടുമാസം മുമ്പ് നിറച്ചതാണെന്ന പേരിൽ ഏജൻസി അധികൃതർ കൈമലർത്തുകയാണെന്ന് സൈഫുന്നീസയുടെ ഭർത്താവ് ഷംസു പറയുന്നു. വണ്ടൂരിലെ ഏജൻസിയിൽനിന്നാണ് ഗ്യാസ് റീഫിൽ ചെയ്തത്. പുതിയ സിലിണ്ടറിന് മാനേജർക്ക് പരാതി നൽകിയതായും വീട്ടുകാർ പറഞ്ഞു.

അതേസമയം, രണ്ടു മാസത്തിനുശേഷമാണ് സിലിണ്ടർ കാലിയായ നിലയിൽ വീട്ടുകാർ കൊണ്ടുവന്നതെന്ന് ഏജൻസി പറഞ്ഞു. സിലിണ്ടർ ലഭിച്ചാൽ വീട്ടുടമസ്ഥൻ ഭാരം മനസ്സിലാക്കേണ്ടതായിരുന്നു. മാത്രമല്ല, സീൽ പൊട്ടിച്ചാൽ ചോർച്ചയുണ്ടെങ്കിൽ അപ്പോൾതന്നെ അറിയിക്കണമായിരുന്നുവെന്നും അവർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.