േമലാറ്റൂർ: ഇരുളിനിടയിലും മനസ്സിൽ തെളിഞ്ഞ വിജ്ഞാന വെളിച്ചം കമ്പ്യൂട്ടറിലേക്ക് പകർന്ന അൻഷിക്ക് ആത്മവിശ്വാസത്തിെൻറ നിർവൃതി. കാഴ്ചപരിമിതിയെ മികവുകൊണ്ട് അതിജീവിച്ച ടി.കെ. ഫാത്തിമ അൻഷിയാണ് (15) സർക്കാർ അനുമതിയോടെ കമ്പ്യൂട്ടറിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്.
മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ അൻഷിക്ക് പ്രത്യേക ഉത്തരവിലൂടെയാണ് പരീക്ഷയെഴുതാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. വ്യാഴാഴ്ച ഉച്ചക്ക് ആർ.എം സ്കൂളിൽ മലയാളം പരീക്ഷയെഴുതി. ജന്മനാ കാഴ്ചവൈകല്യമുള്ള അൻഷി ഏഴാം ക്ലാസ് വരെ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലാണ് പഠിച്ചത്.
ഹൈസ്കൂൾ തലം മുതലാണ് മേലാറ്റൂരിലെ സ്കൂളിലെത്തിയത്. കമ്പ്യൂട്ടറിൽ കാര്യമായ പരിജ്ഞാനം ഇല്ലാതിരുന്നതിനാൽ സ്ക്രൈബിനെ വെച്ച് പരീക്ഷയെഴുതാനായിരുന്നു തീരുമാനം. എന്നാൽ, ലോക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിച്ച് കമ്പ്യൂട്ടറിൽ പരീക്ഷയെഴുതാൻ പരിശീലനം നേടുകയായിരുന്നു.
കാഴ്ച പരിമിതിയുള്ളവരെ സഹായിക്കാൻ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ചക്ഷുമതി' എന്ന സംഘടനയും മേധാവിയായ രാംകുമാറും, കഴിഞ്ഞതവണ കമ്പ്യൂട്ടറിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി സമ്പൂർണ എ പ്ലസ് വിജയം നേടിയ എടപ്പറ്റ സ്വദേശി ടി.കെ. ഹാറൂണും നിർദേശങ്ങളുമായി എത്തിയത് അൻഷിക്ക് ഊർജം നൽകി. സ്കൂളിലെ അധ്യാപകരും പിന്തുണയുമായെത്തി. മാർച്ചിൽ മാതൃക പരീക്ഷ കമ്പ്യൂട്ടറിൽ എഴുതി മികച്ച വിജയം കൈവരിച്ചിരുന്നു. ദുൈബയിൽ നടന്ന ഇശൽ ലൈല പ്രോഗ്രാമിൽ നടൻ മമ്മൂട്ടിയിൽ നിന്ന് പുരസ്കാരവും സ്വീകരിച്ചിട്ടുണ്ട്.
എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുേമ്പാൾ ജനറൽ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായ ഇൻറർനാഷനൽ സംഘടനയുടെ േകരളത്തിെൻറ പ്രഥമ അംബാസഡറുമാണ് ഇൗ മിടുക്കി. എടപ്പറ്റയിലെ ടി.കെ. അബ്ദുൽ ബാരിയുടെയും ഷംലയുടെയും ഏക മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.