കോട്ടക്കൽ: ദൈവത്തിെൻറ സ്വന്തം നാട് സൈക്കിള്‍ സവാരിയിലൂടെ കീഴടക്കുകയാണ് കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈക്ലിങ് ക്ലബ് അംഗങ്ങളായ മുസമ്മിലും മുഹമ്മദ് താജുദ്ദീനും. ഡിസംബർ മൂന്നിന് കാസർകോട് നിന്നാണ് യാത്രക്ക് തുടക്കമായത്. ട്രാഫിക് നിർദേശങ്ങള്‍ പാലിക്കുക, സേഫ് ഡ്രൈവിങ്, സേഫ് ലൈഫ് എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് ഇരുവരും പറയുന്നു. 14 ജില്ലകളിലൂടെ ബോധവത്കരണവുമായി തിരിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകൾ പിന്നിട്ടു. തൃശൂർക്കുള്ള യാത്രക്കിടെ കോട്ടക്കലിൽ എത്തിയ അംഗങ്ങളെ സൈക്ലിങ് ക്ലബ് പ്രവര്‍ത്തകര്‍ ആദരിച്ചു. ഡോ. അലവി ഇല്ലിക്കോട്ടിലാണ് ഇരുവര്‍ക്കുമുള്ള േട്രാഫികള്‍ വിതരണം ചെയ്തത്. അബ്ദുൽ റഷീദ് മാടക്കൻ അധ്യക്ഷത വഹിച്ചു.
സൈക്ലിങ് യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. പി. നൗഷാദ് ബാബു, പി.സി. ജസീല്‍, നിയാസ് പരവക്കല്‍ എന്നിവർ സംസാരിച്ചു. വി.പി. സിനേഷ് സ്വാഗതവും ഷഫീഖ് കഴുങ്ങില്‍ നന്ദിയും പറഞ്ഞു. ഇരുവർക്കും ക്ലബിെൻറ മേൽനോട്ടത്തിലാണ് യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളത്.
ഒരു വര്‍ഷമായി ആരംഭിച്ച ക്ലബില്‍ ഇരുനൂറോളം പേരാണുളളത്. ചമ്രവട്ടം നരിപ്പറമ്പ് പുതുവീട്ടില്‍ മുസ്തഫയുടേയും സമീറയുടേയും മകനായ മുസമ്മിൽ ആലത്തിയൂര്‍ കെ.എച്ച്.എം.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.
പ്ലസ്ടു പൂര്‍ത്തിയാക്കിയ താജുദ്ധീന്‍ തിരുനാവായ കുത്തുകല്ല് വെട്ടന് ഷൗക്കത്തലി-അസ്മ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.